BLOOD GROUP LIST

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Sunday, January 30, 2011

CARTOON_MADHYAMAM DAILY_30-01-2011

Courtesy: VENU_CARTOON_MADHYAMAM DAILY_30-01-2011

SOLIDARITY-MATTANNUR_ ANTI-TERROR DAY



 സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ കൂട്ടായ്മയില്‍   ഗംഗാധരന്‍ സംസാരിക്കുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ നടത്തി
മട്ടന്നൂര്‍: ഗാന്ധിഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഭീകരവിരുദ്ധ ദിനത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് അടുത്ത കാലത്തായി നടന്ന മാലേഗാവ്, അജ്മീര്‍, മക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളില്‍ പിടിക്കപ്പെട്ട സംഘ്പരിവാര്‍ ഭീകരവാദികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ജനാധിപത്യ കക്ഷികള്‍ ഒരുമിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ടി.കെ. വിജയന്‍, കെ.പി. ഗംഗാധരന്‍, കെ.പി. റസാഖ്, കെ.വി. ജയചന്ദ്രന്‍, പി.സി. മുനീര്‍ മാസ്റ്റര്‍, ടി.കെ. അസ്ലം, പി.സി. മൂസ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മേത്തര്‍ സ്വാഗതവും ഷാനിഫ് നന്ദിയും പറഞ്ഞു.

FACING EXAM




ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന 'ഫെയ്സിങ് എക്സാം'സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.
ഫെയ്സിങ് എക്സാം
കണ്ണൂര്‍: എസ്.ഐ.ഒ, ജി.ഐ.ഒ കണ്ണൂര്‍ ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 'ഫെയ്സിങ് എക്സാം' നടത്തി. കണ്ണൂര്‍ ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കൌണ്‍സലിങ് രംഗത്തെ പ്രഗല്ഭരായ ജെ.സി.ഐ ട്രെയിനര്‍ എ. നാസര്‍, മഞ്ചേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. അനീസ് റഹ്മാന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹ്സിന്‍ താണ നന്ദി പറഞ്ഞു.

Saturday, January 29, 2011

SOLIDARITY KANNUR-FARMING

സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടിയില്‍ ഭാസ്കരന്‍ വെള്ളൂര്‍ നിര്‍വഹിക്കുന്നു.

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍
ജനകീയ കൃഷിക്കളം
പഴയങ്ങാടി: ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടി വാദിഹുദയില്‍ നടന്നു. പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പച്ചക്കറി വിത്തുനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു.
ഔഷധമൂല്യമുള്ളതും കീടനാശിനികളുടെ ശല്യത്തില്‍നിന്ന് തീര്‍ത്തും സുരക്ഷിതവുമായ നെല്‍വിത്തുകളും ധാന്യങ്ങളും ഇന്ത്യയില്‍നിന്ന് കടല്‍ കടന്നതായി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. രാസവളങ്ങളുടെയും എന്‍ഡോസള്‍ഫാന്റെയും സാന്നിധ്യംകൊണ്ടുമാത്രം ഉല്‍പാദനം വര്‍ധിപ്പിക്കാനുതകുന്നവ മാത്രം നമ്മുടെ നാട്ടില്‍ അവശേഷിപ്പിച്ചതാണ് ആഗോളവത്കരണത്തിന്റെ അനന്തരഫലം. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ലക്ഷണമല്ല, മറിച്ച് അനാരോഗ്യത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിയാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്‍ സി.പി. ഹസനെ ചടങ്ങില്‍ ആദരിച്ചു. മുസ്തഫ ഇബ്രാഹിം, പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ്, എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും സി. അബ്ദുല്‍ഗനി നന്ദിയും പറഞ്ഞു.
Courtesy: madhyamam/30-01-2011

Kodagu Conference

 
ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ്  ഉദ്ഘാടനം ചെയ്യുന്നു.
ജമാഅത്തെ ഇസ്ലാമി
കുടക് ജില്ലാ വനിതാ സമ്മേളനം
വീരാജ്പേട്ട: ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിലെ ഓരോ വനിതക്കും ഉത്തരവാദിത്തപരമായ പങ്കുവഹിക്കാനുണ്ടെന്നും ആ പങ്ക് നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ കുടുംബം, സമൂഹം, രാഷ്ട്രം ഒന്നടങ്കം വഴിതെറ്റുമെന്നും ജമാഅത്തെ ഇസ്ലാമി കര്‍ണാടക വനിതാ വിഭാഗം പ്രസിഡന്റ് അമതു റസാഖ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വനിതാ വിഭാഗം കേരള സംസ്ഥാന സമിതിയംഗം ഇ.സി. ആയിഷ, ജമാഅത്തെ ഇസ്ലാമി മംഗലാപുരം യൂനിറ്റ് പ്രസിഡന്റ് സാജിദ മുഅ്മിന്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന സിമ്പോസിയത്തില്‍ പ്രമുഖ കുടക് സാഹിത്യകാരി രാണു അപ്പണ്ണ, സര്‍വോദയ ടീച്ചേഴ്സ് ട്രെയ്നിങ് കോളജിലെ വാണി പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ശംശീറ ഖിറാഅത്ത് നടത്തി. സമീന വിഷയമവതരിപ്പിച്ചു. സൈനബ റഹ്മാന്‍ സ്വാഗതവും സമീറ റാസിഖ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
Courtesy:Madhyamam

Friday, January 28, 2011

SOLIDARITY KANNUR ANTI-TERROR DAY

 സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധ കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
'സ്ഫോടനങ്ങളെപ്പറ്റി
നിഷ്പക്ഷാന്വേഷണം വേണം'
കണ്ണൂര്‍: രാജ്യത്ത് നടന്ന സ്ഫോടനങ്ങളെപ്പറ്റി നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.പി. മുഹമ്മദ് ശമീം ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധി ഘാതകരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുക' ഭീകര വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് വര്‍ഗീയവാദികള്‍. ഏറെകാലമായി രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമായിരിക്കയാണ്. ഇത്തരം വര്‍ഗീയ ഭീകരതയെ ഒറ്റപ്പെടുത്താന്‍ ജനം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സമിതിയംഗം കെ.കെ. മുഹമ്മദ് ശുഹൈബ് സ്വാഗതം പറഞ്ഞു.

SHORT STORY_S.M.S._NAJEEB KM

എസ്.എം.എസ്
ഒറ്റ മകളെ ഉണ്ടായിരുന്നുള്ളൂ ആ ദമ്പതികള്‍ക്ക്. 
പ്ലസ്റ്റുവിന് പഠിക്കുന്ന അവളായിരുന്നു അവര്‍ക്ക് എല്ലാം,
അവള്‍ എന്താവശ്യപെട്ടാലും അവര്‍ അത് വാങ്ങിച്ചുകൊടുക്കും. 
ആ മാതാപിതാക്കള്‍ അവളെ ഒരിക്കലും ശാസിച്ചിരുന്നില്ല.  
ഒരു ദിവസം മകള്‍ ഒരു മൊബൈല്‍ വേണമെന്ന് പറഞ്ഞപ്പോള്‍
അച്ഛന്‍ അതും വങ്ങിച്ചുകൊടുത്തു.  അഭിമാനമായിരുന്നു അയാള്‍ക്ക് മകളെപറ്റി പറയാന്‍. 
അയാള്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു.  
എന്റെ മകള്‍ക്ക് മൊബൈലില്‍ ബ്ലൂടൂത്ത് കളിക്കാനറിയാം, 
എസ്.എം.എസ് അയക്കാനറിയാം, ഇന്റര്‍നെറ്റ് അറിയാം അയാള്‍ പറഞ്ഞുനടന്നു. 
ഒരു ദിവസം ജോലികഴിഞ്ഞ്  വീട്ടിലെത്തിയപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ല. 

പകരം അമ്മയുടെ മൊബൈലില്‍ ഒരു എസ്.എം.എസ്, 
അയാളുടെ മൊബൈലിലും വന്നിരുന്നു അതേ എസ്.എം.എസ്.  
കാരണം അവള്‍ക്ക് 5000 sms ഫ്രീ ആയിരുന്നു.
നജീബ് കാഞ്ഞിരോട്. 

SHORT STORY_TERRORIST_NAJEEB KM

തീവ്രവാദി
രാവിലെ കോളേജിലേക്ക് പോവുമ്പോഴാണ് ആ ചെറുപ്പക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.  തീവ്രവാദമായിരുന്നു കേസ്.  തീവ്രവാദ ബന്ധമുള്ള ആരുടെയോ മൊലിൈല്‍ നിന്ന് അയാള്‍ക്ക് ഒരു മിസ്ഡ്കോള്‍ വന്നതാണ് പ്രശ്നമായത്.  താന്‍ നിരപരാധിയാണെന്ന് ആ യുവാവ് കരഞ്ഞു പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല.  എന്തായാലും സംഭവം വിവാദമായി.  പത്രങ്ങള്‍ക്കും ചാനലകള്‍ക്കും ചാകരയായി.  ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് വന്ന് തുടങ്ങി.  യുവാവ് ജനിച്ചപ്പോള്‍ തന്നെ തീവ്രവാദിയായിരുന്നു എന്നായിരുന്നു ഒരു ചാനലിന്റെ കണ്ടുപിടുത്തം.  മുത്തശãിപത്രങ്ങള്‍ യുവാവിനെപറ്റി നിറം പിടിച്ച കഥകളെഴുതിത്തുടങ്ങി.  പത്രറിപ്പോട്ടര്‍മാര്‍ നാട്ടില്‍ തീവ്രവാദികളെ അന്വേഷിച്ചു പരക്കം പാഞ്ഞുതുടങ്ങി.  പിടിക്കപ്പെട്ട ചെറുപ്പക്കാരന്‍ മുടിവെട്ടിയ ബാര്‍ബര്‍ഷോപ്പിലെ ബാര്‍ബറുടെ അമ്മാവന്റെ വെള്ളമടിയും, യുവാവ് യാത്ര ചെയ്ത ബസിലെ കണ്ടക്ടറുടെ വീട്ടിലെ ബാത്ത്റൂമിന്റെ ശോചനീയാവസ്ഥ വരെ പത്രങ്ങള്‍ക്കു വിഷയമായി.  പണി യില്ലാതെ വീട്ടില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്ന ബുദ്ധിജീവികള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ചതുടങ്ങി.  രാഷ്ട്രീയ നേതാക്കന്‍മാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങി.  ആകെ ബഹളമയം.
 അവസാനം കേസ് കോടതിലെത്തി.  പിന്നെ വിചാരണ.  മാസങ്ങള്‍, വര്‍ഷങ്ങള്‍, അവസാനം വിധി വന്നു.  യുവാവ് നിരപരാധിയാണ്.  പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ പാപം ചെറുപ്പക്കാരന്‍ നാട്ടിലും വീട്ടിലുമൊക്കെ തീവ്രവാദിയായിക്കഴിഞ്ഞിരുന്നു.  അവന്റെ പഠനം പാതിവഴിയിലായി.  അടുത്ത കൂട്ടുകാരുടെ ഇടയില്‍ പോലും അവന്‍ ഇന്ന് തീവ്രവാദിയാണ്.  അവസാനം അപമാനം സഹിക്കാന്‍ കഴിയാതെ മനോരോഗിയായി.  ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ അവസ്ഥ കാണാന്‍ പണ്ട് നിറം പിടിപ്പിച്ച കഥകളെഴുതിയ പത്രുത്തശãിമാരും ചാനലുകാരും ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. 

NAJEEB KANHIRODE
SNEHA MAHAL
PH:00971559209097
najeebahd@gmail.com

Thursday, January 27, 2011

Eachur Violence

 
ഏച്ചൂരില്‍ വ്യാപക അക്രമം
ഏച്ചൂര്‍ അങ്ങാടിയില്‍ വ്യാപക അക്രമം. ടൌണിലെ ജനത ബേക്കറിയുടെ ബോര്‍ഡ് നശിപ്പിച്ച് ഷട്ടറിലും വരാന്തയിലും കരിഓയില്‍ ഒഴിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം അരങ്ങേറിയത്. ടൌണില്‍ ഡി.വൈ.എഫ്.ഐ പ്രചാരണബോര്‍ഡും സി.ഐ.ടി.യു, എസ്.എഫ്.ഐ എന്നീ സംഘടനകള്‍ സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു.
ഏച്ചൂര്‍ നളന്ദ കോളജിനു സമീപം സ്ഥാപിച്ച എസ്.എഫ്.ഐ കൊടിമരം തകര്‍ക്കുകയും കോളജിന്റെ മതിലില്‍ 'ഇവിടെ ചോരപ്പുഴയൊഴുകും' എന്നെഴുതി വെച്ചിട്ടുമുണ്ട്. കെ.എസ്.ഇ.ബി ഓഫിസിനു സമീപം സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും തകര്‍ത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ഏച്ചൂര്‍ ടൌണില്‍ വ്യാഴാഴ്ച ഹര്‍ത്താലാചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ സെക്രട്ടറി പി. മുകുന്ദന്‍ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.
Courtesy:Madhyamam/28-01-11

Wednesday, January 26, 2011

AFRAID OF EXAM ?


രജിസ്ട്രേഷന്‍ തുടങ്ങി
എസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു പൊതുപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ നടത്തുന്ന ഫെയിസിങ് എക്സാമിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജനുവരി 30ന് രാവിലെ ഒമ്പതിന് ടൌണ്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9895852023, 9746437248 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

OBIT_IBRAHIM

ഇബ്രാഹിം
കോയ്യോട് സ്വദേശിയായ ഉമ്മുല്‍ഖുറി മന്‍സിലില്‍ ടി.വി. ഇബ്രാഹിം (57) നിര്യാതനായി. 
ഭാര്യ: സി.കെ.സി. സുഹറ. 
മക്കള്‍: സിറാജ് (സൌദി), റശീദ, റുബിന, നുസൈബ. 
ജാമാതാക്കള്‍: നൌഷാദ് (ബംഗളൂരു), നസീര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹാജറ. 
25-01-2011

Monday, January 24, 2011

SOLIDARITY KANNUR ANTI-TERROR DAY

Sunday, January 23, 2011

AFRAID OF EXAM ?


AFRAID OF EXAM ?


SSLC, +1, +2 പൊതു പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്കായ് .......

2011 ജനുവരി 30 ഞായര്‍ 9 AM
 ടൌണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍
(ടൌണ്‍ സ്ക്വയറിന് എതിര്‍ വശം)
ഉദ്ഘാടനം
സുകുമാരന്‍ അഞ്ചരക്കണ്ടി

FACING EXAM അവതരണം
എ. നാസര്‍
 (ട്രൈനര്‍ J.C.I, ഇന്ത്യ)
ഡോ. അനീസ് റഹ്മാന്‍
 (മെഡിക്കല്‍ ഓഫീസര്‍, മഞ്ചേരി)

Call now for free registration:
Mob: 9895 206 424
9895 852 023
9746 437 248
E-mail : siokannurarea@gmail.com
S.I.O. & G.I.O. Kannur Area

Jama't E Islami Pravarthaka Convention


പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം സംസ്ഥാന  അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  ഉദ്ഘാടനം ചെയ്യുന്നു.
പുതിയ സാമൂഹിക ക്രമത്തിനുവേണ്ടി
കര്‍മരംഗത്തിറങ്ങുക -എം.ഐ. അബ്ദുല്‍ അസീസ്

പഴയങ്ങാടി: രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ ജീര്‍ണത തുടച്ചുമാറ്റാന്‍ മതവിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. പഴയങ്ങാടി വാദിഹുദയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തോടുള്ള വിശ്വാസികളുടെ ബാധ്യത ദൈവത്തിന്റെ സൃഷ്ടികളോടുള്ള സേവനത്തിലൂടെയാണ് നിര്‍വഹിക്കപ്പെടേണ്ടത്. രാഷ്ട്രീയം സാമൂഹിക സേവനമാണെന്നും ജീവിതവിശുദ്ധി പുലര്‍ത്തുന്നവര്‍ക്ക് മാറ്റത്തിന്റെ വലിയ മാതൃക കാണിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.ടി. സാദിഖലി മൌലവി, എം.കെ. മുഹമ്മദലി, അബ്ദുല്‍ അസീസ് പുതിയങ്ങാടി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് സൌദ പടന്ന, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മഹറൂഫ്, ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നാജിയ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കളത്തില്‍ സ്വാഗതവും എസ്.എ.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Saturday, January 22, 2011

ABDULLA MUKKANNI STORY

ക്വാളിറ്റി കാദര്‍ഹാജി
നിറുത്തിപ്പോയി

--അബ്ദുല്ല മുക്കണ്ണി--
തനിക്കവകാശപ്പെട്ട വിലപ്പെട്ട പ്രവാസ ജീവിതം ആരും വെറുതെ ത്യജിക്കാറില്ല.
കാദര്‍ഹാജി അഥവാ ക്വാളിറ്റി കാദര്‍ ഹാജി അദ്ദേഹത്തിന്‍റെ
പ്രവാസ ജീവിതം മതിയാക്കി പോയി. വളരെ നാളുകള്‍ക്കു ശേഷം അയാളുടെ പഴയ ഒരു സുഹൃത്ത്
വടകരക്കാരന്‍ മുഹമ്മദും ഞാനും കാറില്‍ ഒന്നിച്ചുള്ള യാത്രയിലായിരുന്നു
ജിദ്ദയില്‍ നിന്ന് റിയാദ് വരെ. എട്ടൊമ്പത് മണിക്കൂര്‍
യാത്രയില്‍ ഞങ്ങള്‍ ഒട്ടുവളരെ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍
ക്വാളിറ്റി കാദര്‍ഹാജിയെ കുറിച്ചായി സംസാരം മുഴുവനും. നുക്ക്
മുന്നിലില്ലാത്തവരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും പറയുകയും
അത്കേട്ടു കോള്‍മയിര്‍കൊള്ളുകയും ചെയ്യുകയാണല്ലൊ നമ്മുടെ
രീതി. മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് നമുക്കൊ
ക്കെ വളരെ സുഖമുള്ള ഏര്‍പ്പാടാണ്. മത്രമല്ല മനുഷ്യന്റെ ഇറച്ചി
നല്ല രുചിയാണെന്ന് (കാനി ബാളിസം ) ഫ്രാന്‍സിസ് ഇട്ടിക്കോര
എന്ന പുസ്തകത്തില്‍ ടി.ഡി.രാമകൃഷ്ണന്‍ പ്രത്യകം പറഞ്ഞിട്ടു
മുണ്ട് .

കാല്‍നൂറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിക്കുക അത്ര വലിയ
കാര്യമല ല്ലോ. പക്ഷേ എനിക്ക് ക്വാളിറ്റി കാദര്‍ഹാജിയെ നന്നായി
അറിയാം, അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നത്!
മുഹമ്മദിന്‍റെയും എന്റെയും നല്ലൊരു സുഹൃത്താ
യിരുന്നു കാദര്‍ഹാജി. എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോഴും
മറ്റുചിലപ്പോള്‍ ക്വാളിറ്റിയുള്ള നല്ല ഉപദേശങ്ങള്‍ക്കുമായി ഞാന്‍
അദ്ദേഹത്തെ തേടിപ്പോയിരുന്നു. കാദര്‍ഹാജിക്ക് ഏകദേശം അമ്പതു വയസ്.
പ്രവാസത്തിന്റെ കാല്‍നൂറ്റാണ്ടും ദാമ്പത്യത്തിന്‍റെ രണ്ടുപതിറ്റാണ്ടിനും.
ഒടു
വില്‍ അദ്ദേഹം നിറുത്തി പോയി..
എന്നാലും, എന്തായിരിക്കും അദ്ദേഹത്തെ
പോലുള്ള ഒരാള്‍ പെട്ടെന്ന് നിര്‍ത്തിപ്പോകാന്‍ കാരണം?
എന്നാല്‍ ക്വാളിറ്റിയെ പോലെയുള്ള ഒരാള്‍,
സൌദിയിലെ എണ്ണപ്പെട്ട കമ്പനിയില്‍ അക്കൌണ്ടന്റ്.
നല്ലശമ്പളം, സാമൂഹിക സേവന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമ .
പറ്റുമെങ്കില്‍ ജീവിതകാലം മുഴുവനും ഗള്‍ഫില്‍ നില്‍കാന്‍ ശ്രമിക്കുന്ന
ഒരാള്‍ നിര്‍ത്തിപ്പോവുകയോ?
ഇത്തരത്തിലൊരാള്‍! അതും ഒരുയാത്രയയപ്പ് യോഗം പോലും
സംഘടിപ്പിക്കാന്‍ ഒരു സംഘടനക്കും അവസരം കൊടുക്കാതെ.
പ്രവാസി സമൂഹത്തിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാതെ.
ആരോരുമറിയാതെ പെട്ടെന്നൊരുനാള്‍ പ്രവാസം അവസാനിപ്പിച്ചു
പോയതിന്റെ പിന്നിലെ ഗുട്ടന്‍സ് ഒരു സെന്‍സേഷന് വകയുണ്ടെന്ന്
പത്രപ്രവര്‍ത്തകനായ ഞാന്‍ മനസ്സിലാക്കി.
എന്റെറ അടക്കാനാവാത്ത ജിഞ്ജാന കാരണം മുഹമ്മദിനോട്
വീണ്ടും വീണ്ടും ക്വാളിറ്റി നിര്‍ത്തി പ്പോയതിന്‍റെ
കാരണങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു .
സാധാരണയായ ഒരാളെ ക്വാളിറ്റി കാദര്‍ഹാജി അല്ലെങ്കില്‍
വെറും ക്വാളിറ്റി എന്നു വിളിക്കാന്‍ അയാള്‍ക്ക് ആ പേരില്‍
ഒരു സ്ഥാപനമോ അല്ലെങ്കില്‍ അങ്ങനെ ഒരു സ്ഥാപനത്തില്‍
ജോലിയോ ഉണ്ടാവണം, എഴുത്തുകാരാണെങ്കില്‍
വീട്ടു പേരിലും നാട്ടുപേരിലും അറിയപ്പെടുന്നത് പോലെ;
ബിസിനസുകാരാണെങ്കില്‍ ആ സ്ഥാപനത്തിന്റെ പേരിലും
അറിയപ്പെടും, എന്നാല്‍ ക്വാളിറ്റി ഐസ്ക്രീമില്‍ ജോലിയോ
അല്ലെങ്കില്‍ ക്വാളിറ്റി എന്ന പേരില്‍ ഒരു സ്ഥാപനമോ ഇല്ലാത്ത
കാദര്‍, ക്വാളിറ്റി കാദര്‍ഹാജിയായും ഒടുവില്‍ വെറും
ക്വാളിറ്റിയായും അറിയപ്പെട്ടതും അദ്ദേഹത്തിന്‍റെ
ക്വാളിറ്റി ഒന്ന് കൊണ്ട് മാത്രമാണ്,
അദ്ദേഹം ക്വാളിറ്റിയുളളവരോട് മാത്രം സംസാരിച്ചു.
ധരിച്ച വസ്ത്രവും തിന്നുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും,
ക്വാളിറ്റിയുള്ളത് മാത്രം. ക്വാളിറ്റിയുള്ള ആള്‍ക്കാരുടെ കൂടെ
താമസിച്ചു. സഞ്ചരിക്കുന്ന കാറ്, സംസാരിക്കുന്ന ഫോണ്‍,
കെട്ടുന്നവാച്ച്, വെക്കുന്ന കണ്ണട, എഴുതുന്ന പേന, അങ്ങനെ
എല്ലാം ഒരു ക്വാളിറ്റിമയം. ബ്രാന്‍ഡ് വസ്ത്രങ്ങള്‍ മാത്രം
ധരിച്ചു; പുറത്തു വല്ലപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ ക്വാളിറ്റി
യുള്ള റെസ്റ്റോറന്റില്‍ മാത്രം പോയി, ക്വാളിറ്റിയുള്ള ഉപദേശം
തേടി സുഹൃത്തുക്കള്‍ വന്നു, അപ്പോള്‍ വാക്കുകളില്‍
കൂടക്കൂടെ ക്വാളിറ്റി എന്ന പദം സ്ഥാനത്തും അസ്ഥാനത്തും
വന്നു. അങ്ങിനെ കാദര്‍ക്ക കാദര്‍ഹാജിയും ക്വാളിറ്റികാദര്‍ഹാ
ജിയും പിന്നീട് ക്വാളിറ്റി ഹാജി മാത്രമായും അവസാനം
തീരെ ചുരുങ്ങി 'ക്വാളിറ്റി ' മാത്രമായും അറിയപ്പെട്ടു. ക്വാളിറ്റി
എന്ന് വിളിക്കുന്നതില്‍ അദ്ദേഹം അഭിമാനിച്ചു . സുഖിപ്പിക്കാനായി
പലരും ക്വാളിറ്റ യാക്കാന്നും ക്വാളിറ്റിക്കാന്നും വിളിച്ചു.
അങ്ങിനെ അദ്ദേഹം സുഖിച്ചും സുഖിപ്പിച്ചും സൌദിയില്‍
തനിച്ചും കുടുംബം നാട്ടിലുമായി ആരോടും പരിഭവമോ
പരാതിയോ ഇല്ലാതെ ജീവിതം ജീവിച്ചു തീര്‍ത്തു കൊണ്ടിരിക്കുക
കയായിരുന്നു. കാലത്ത് ഓഫീസില്‍ പോകാന്‍ നേരത്തെ
എഴുന്നേറ്റു ബാത്ത്റൂമിനു മുമ്പില്‍ ക്യൂവില്‍ എറേ നേരംകാത്തുനിന്നു,
സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചും സ്വന്തമായി
അലക്കിത്തേച്ചും ഉപദേശം തേടി വന്നവരോട് നല്ലനല്ല
ക്വാളിറ്റിയുള്ള കാര്യങ്ങള്‍ ഉപദേശിച്ചും കൂടെ താമസിക്കുന്നവര
അധികം വെറുപ്പിക്കാതെ കത്തി വെച്ചും പറഞ്ഞും ചിരിച്ചും
കുശാലായി ജീവിച്ചു. നാട്ടിലെ മുന്തിയ തറവാട്ടിലെ
പെരുത്ത് മൊഞ്ചും പൂത്ത പണവുമുള്ള കാദര്‍ ഹാജിയുടെ
ഭാര്യ സൂറാത്ത നാട്ടില്‍ തനിച്ചും കഴിഞ്ഞു.
ക്വാളിറ്റി കാദറാജി പണി കഴിപ്പിച്ച മാര്‍ബിളും ഗ്രാനൈറ്റും
പാകിയ, സൌദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ക്വാളിറ്റിയുള്ള
സാധനങ്ങള്‍ കൊണ്ട് അലങ്കരിച്ച വില്യക്കത്തെ പുരയില്‍,
മുകളിലത്തെ നിലയിലെ ബാത്ത് അറ്റാച്ച് ചെയ്ത നാല് മുറിയും
ആള്‍ പെരുമാറാതെ പൂട്ടിയിട്ട്, താഴത്തെ നിലയില്‍ മാത്രമായി
പണിക്കാരത്തിന്റെ കൂടെ സൂറാത്ത ഒറ്റക്ക് ജീവിച്ചുപോന്നു.
പ്ലാന്‍ വരയ്ക്കാന്‍ പഠിക്കുന്ന നാജിദും പല്ലിനു കമ്പി ഇടാനും
പല്ല് പൊരിക്കാനും പഠിക്കുന്ന നജ്മയും ഹോസ്റ്റലിലും താമസിച്ചുപഠിച്ചു.
ആക്ഷന്‍ വോയ്പ് വന്നതോടെ നേരം തെറ്റിയ
നേരത്തും കാലത്തും സൂറാത്താക്ക് ഫോണ്‍ ചെയ്തു കാദര്‍
ഹാജി ഉറക്കം കെടുത്തി. സീരിയലിന്റെയും 'പട്ടുറുമാലി'ന്റെതും
നേരത്ത് വിളിമ്പോ സൂറാത്ത ബാത്ത്റൂമിലാണെന്ന് പണിക്കാ
രത്തി പറഞ്ഞു . കാര്‍ വാങ്ങാന്‍ ഉപദേശം തേടിയ ആളോട് ക്വാളിറ്റയുള്ളത്
വാങ്ങാനും എന്ത് വാങ്ങുമ്പോഴും രണ്ടാമത് വില്‍ക്കുമ്പോള്‍
വില കിട്ടണമെന്നും അതിനു റീസെയില്‍ വാല്യു ഉള്ളത്
ടൊയോട്ടയാണെന്നും അതിനൊരു ക്വാളിറ്റിയുണ്ടെന്നും
ഇന്‍വെസ്റ്റ്മെന്റ് കാര്യത്തില്‍ ഉപദേശം തേടിയപ്പോള്‍ പറഞ്ഞു.
ഉള്ള പൈസക്ക് വസ്തു വാങ്ങുക, പിന്നെ സ്വര്‍ണവും. വസ്തു എപ്പോള്‍
വിറ്റാലും നഷ്ടം വരില്ല; ഇരട്ടിക്കിരട്ടി ലാഭമാണ്. സ്വര്‍ണവും
അങ്ങനെതന്നെ. പണം ബാങ്കില്‍ ഇട്ടാല്‍ പലിശ നമുക്ക് ഹറാമാ.
അത് നമുക്ക് പറ്റില്ല; വാല്യു ആണെങ്ങില്‍ അന്നന്ന് കുത്തോട്ടും,
അതുകൊണ്ട് വസ്തുവും സ്വര്‍ണവും മാത്രമാണ് ക്വാളിറ്റി
ഇന്‍വെസ്റ്റ്മെന്റ് എന്നും ഉപദേശിച്ചു.
ഇങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുന്നതിനിടയില്‍ പലരും
ചോദിച്ചു ,
' ക്വാളിറ്റിയാക്കാ എന്താ ഇനിയെങ്കിലും നിര്‍ത്തി പോയി
സൂറാത്താന്റെയും മക്കളുടെയും കൂടേ ജീവിച്ചൂടേ, പോരേ ഇതൊക്കെ' ,
'ആരുപറഞ്ഞു, ഒരിക്കലും വിഡ്ഡിത്തം പറയരുത്, നീ എന്ത്
ക്വാളിറ്റിയില്ലാത്താ വാര്‍ത്താനാടോ പറേന്ന്'
'ആരെങ്കിലും കായ്ക്കുന്ന തെങ്ങ് മുറിക്കോ'
ഒരുനാള്‍ ആക്ഷന്‍വോയ്പ് ഫോണില്‍ ഒരുപാട് കളിതമാശയും
കാര്യങ്ങളും പറഞ്ഞതിനോടുവില്‍ സൂറാത്താ കാദര്‍ ഹാജിയോടു പറഞ്ഞു:
'നമ്മളെ പറമ്പിലെ തേങ്ങ എല്ലാം വീണുതീരുകയാ. തേങ്ങ
പറിക്കാന്‍ ഒരാളെയും ഇപ്പം കിട്ടുന്നില്ല.
ഇങ്ങനെ ആണെങ്കില്‍ കായ്കുന്ന തെങ്ങാണെങ്കിലും മുറിക്കേണ്ടിവരും'
അത് കേട്ടതും കാദര്‍ ഹാജി വല്ലാതായി. ഈ കാര്യം അടു
ത്ത മുറിയിലെ നജീബിനോട് അദ്ദേഹം തന്നെ പറഞ്ഞിരുന്നു,
നജീബില്‍ നിന്നാണ് ഞാനീവിവരം അറിഞ്ഞതെന്ന് മുഹമ്മദ്
എന്നോട് പറഞ്ഞു. പിന്നീട് അദ്ദേഹം ആരോടും കൂടതല്‍ സം
സാരിച്ചില്ല. അസ്വസ്ഥതയുടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊടു
വില്‍ ക്വാളിറ്റി കാദര്‍ഹാജി നിറുത്തിപ്പോയി..


Address:
ABDULLA MUKKANNI
AL KARSF SHIPPING & FORWARDING
AL ASHORE BUILDING
JEDDAH. SAUDI ARABIA.
TEL:00966 2 6040538
FAX:00966 2 6040319
MOB :00966 502931152
--------------------------------------
ABDULLA MUKKANNI
"SAFALAM"
KOTTANICHERY
KANHIRODE,KANNUR.

Courtesy: Gulf Madhyamam/Chepp/21-01-2011/page 13

JIH Coorg Dist. Vanitha Conference

ജമാഅത്തെ ഇസ്ലാമി
കുടക് ജില്ലാ വനിതാ സമ്മേളനം
29ന് വീരാജ്പേട്ടയില്‍
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം 29ന് വീരാജ്പേട്ടയില്‍ നടക്കും. ഗോണിക്കുപ്പ റോഡിലെ സെരിനിറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് വനിതാ വിഭാഗം കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അമതുറസാ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ, ജി.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മദീഹ അഫ്ഷാന, വനിതാ വിഭാഗം ദക്ഷിണ കന്നട മേഖലാ പ്രസിഡന്റ് ശമീറാ ജഹാന്‍, സാജിതാ മുഅമിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഉച്ച രണ്ടിന് നടക്കുന്ന സിമ്പോസിയത്തില്‍ കന്നട എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ബി. റാണു അപ്പണ്ണ, സര്‍വോദയ ടീച്ചേര്‍സ് ട്രെയ്നിങ് കോളജ് ആക്ടിങ് പ്രിന്‍സിപ്പല്‍ വാണി പുഷ്പരാജ് എന്നിവര്‍ അതിഥികളായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ ഹല്‍ഖ 'ഭ്രൂണഹത്യ' എന്ന ലഘുനാടകം അവതരിപ്പിക്കും.

Coorg Bandh




കര്‍ണാടക ബന്ദ്:
കുടക് നിശ്ചലമായി
മടിക്കേരി: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മന്ത്രി ആര്‍. അശോകിനുമെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് കുടക് ജില്ലയില്‍ പൂര്‍ണം. ജില്ലാ ആസ്ഥാനമായ മടിക്കേരി, വീരാജ്പേട്ട, സോമവാര്‍പേട്ട, ഗോണിക്കുപ്പ, പൊന്നംപേട്ട, കുശാല്‍നഗര്‍, നാപ്പോക്ക്, മൂര്‍നാട്, സുണ്ടിക്കുപ്പ, കൊടലിപ്പേട്ട, മാദാപൂര്‍ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കുശാല്‍നഗര്‍, സിദ്ദാപുരം, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ ചെറിയ അനിഷ്ട സംഭവങ്ങളുണ്ടായി.
സിദ്ധാപുരത്ത് ബി.ജെ.പി-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജനതാദള്‍ പ്രവര്‍ത്തകന്‍ അശ്റഫിനു പരിക്കേറ്റു.
അശ്റഫിനെ സിദ്ധാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിദ്ധാപുരം പൊലീസ് നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ മടിക്കേരി, വീരാജ്പേട്ട, ഗോണിക്കുപ്പ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന്റെ കോലം കത്തിച്ചു. നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യെദിയൂരപ്പ ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ പ്രവര്‍ത്തകരും പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
Courtesy: Madhyamam/23-01-11

Malarvady Kanhirode area

മലര്‍വാടി ബാലസംഘം
വിജ്ഞാനോത്സവം
ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം കാഞ്ഞിരോട് ഏരിയ വിജ്ഞാനോത്സവം കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ രക്ഷാധികാരി കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ സമ്മാനദാനം നടത്തി. ടി. അഹ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വിജയികള്‍: യു.പി വിഭാഗം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍-കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി), ജിഷ്ണു ജനീമന്‍ (അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), പി. അയന ഉത്തമന്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
എല്‍.പി വിഭാഗം: പി. ആഷ്ന (ചേടിച്ചേരി എല്‍.പി.എസ്, ഇരിക്കൂര്‍), കെ.ടി. മുഖ്ലിസ (എ.എം.ഐ.യു.പി സ്കൂള്‍ ഇരിക്കൂര്‍), എ.കെ. ശിഖില്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, അര്‍ഷദ്, ബി. ഇബ്രാഹിം ഹാജി, ത്വാഹിര്‍ ഇരിക്കൂര്‍, അബ്ദുല്‍ അസീസ്, ടി. ഖാലിദ് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, January 20, 2011

Chakkarakal Muslim League Office Attack


ചക്കരക്കല്ലില്‍ മുസ്ലിംലീഗ് ഓഫിസിനുനേരെ അക്രമം
ടൌണ്‍ മുസ്ലിംലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ്തങ്ങള്‍ സ്മാരക റിലീഫ് സെല്‍ ഓഫിസിനുനേരെ അക്രമം. ബുധനാഴ്ച രാത്രിയാണ് സംഭവം. ജുമാമസ്ജിദിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ചുമര്‍ കുത്തിപ്പൊളിച്ച നിലയിലാണ്. മുന്‍വശത്തെ സിമന്റ് ഇളക്കിമാറ്റിയിട്ടുണ്ട്. വാതില്‍ തകര്‍ത്തു അകത്തുകടന്ന അക്രമികള്‍ ഇവിടെയുണ്ടായിരുന്ന പത്തോളം കസേരകള്‍, ബോര്‍ഡ്, കൊടി തുടങ്ങിയവ നശിപ്പിച്ചു. ഇവ റോഡരികില്‍ കൂട്ടിയിട്ട നിലയിലാണുള്ളത്.
ടൌണ്‍ ലീഗ് സെക്രട്ടറി എം. സുബൈര്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൌലവി, മണ്ഡലം പ്രസിഡന്റ് എം. മുസ്തഫ മാസ്റ്റര്‍, പി.പി. മഹമൂദ്, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ടൌണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.എച്ച്. മുഹമ്മദലി ഹാജി, കെ.കെ. അബ്ദുല്‍ ഫത്താഹ്, എം.കെ. അബ്ദുല്‍ ഖാദര്‍, കെ.കെ. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Courtesy:Madhyamam/21-01-11

JIH KANNUR CONFERENCE

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാനത്തെ സ്ഫോടനങ്ങളെക്കുറിച്ച്
നിഷ്പക്ഷഅന്വേഷണം നടത്തണം
-ശൈഖ് മുഹമ്മദ് കാരകുന്ന്

കണ്ണൂര്‍: സംസ്ഥാനത്ത് പലപ്പോഴായി നടന്ന സ്ഫോടനങ്ങളെക്കുറിച്ചും തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആവശ്യപ്പെട്ടു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച 'മതം-രാഷ്ട്രം-രാഷ്ട്രീയം' പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സൌഹാര്‍ദവും ക്രമസമാധാനവും മതമൈത്രിയും നിലനിര്‍ത്താനും രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകളില്‍ നിലനില്‍ക്കുന്ന അരക്ഷിതബോധത്തിന് അറുതിവരുത്താനും ഇതാവശ്യമാണ്.
രാജ്യത്തെ പല സ്ഫോടനങ്ങളുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരാണെന്ന് വ്യക്തമായ സ്ഥിതിക്ക് ജയിലില്‍ കഴിയുന്ന നിരപരാധികളായ മുസ്ലിം യുവാക്കളെ മോചിപ്പിച്ച് കള്ളക്കേസുകള്‍ പിന്‍വലിക്കണം. മുസ്ലിംകളെല്ലാം ഭീകരരല്ലെന്നും എന്നാല്‍, ഭീകരരെല്ലാം മുസ്ലിംകളാണെന്നുമുള്ള ബി.ജെ.പി നേതൃത്വത്തിന്റെ പ്രസ്താവന പിന്‍വലിക്കണം. രാജ്യത്തെ വന്‍ സ്ഫോടനങ്ങളെല്ലാം സംഘ്പരിവാറാണ് നടത്തിയതെന്ന് സ്വാമി അസിമാനന്ദ സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ ഭീകരാക്രമണങ്ങളെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും കുറിച്ച് പുനരന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ ശിക്ഷിക്കണം. ഐ.എസ്.ഐയുമായും ലശ്കറെ ത്വയ്യിബയുമായും ഗൂഢാലോചന നടത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംഘ്പരിവാര്‍ നേതൃത്വത്തിന്റെ രാജ്യസ്നേഹം കപടമാണെന്ന് തെളിഞ്ഞിട്ടും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും പുലര്‍ത്തുന്ന മൌനം അധിക്ഷേപാര്‍ഹമാണ്. ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൌകര്യം ഭരണകൂടം ചെയ്തുകൊടുക്കണം. കണ്ണൂര്‍ ജില്ലയെ കണ്ണീര്‍ ജില്ലയാക്കിമാറ്റുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതിവരുത്തേണ്ടതുണ്ട്. അനിഷ്ടസംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗങ്ങളായ ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതവും കണ്ണൂര്‍ ഏരിയ ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Courtesy:Madhyamam/20-01-11

BISHOP VARGEES CHAKKALAKKAL-JIH Asst. Ameer

ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ചപ്പോള്‍.

ജമാഅത്ത് ആക്ടിങ് അമീര്‍
ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചു
കണ്ണൂര്‍: ഭാരതീയ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സന്ദര്‍ശിച്ച് പുതിയ സ്ഥാനലബ്ധിയില്‍ അനുമോദിച്ചു. മതസംഘടനകള്‍ക്കിടയിലെ പാരസ്പര്യം, സമാധാനപ്രവര്‍ത്തനങ്ങളിലുള്ള കൂട്ടായ്മ, അധാര്‍മിക പ്രവണതകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജില്ലാ സമിതിയംഗങ്ങളായ യു.പി. സിദ്ദീഖ്, പി.സി. മൊയ്തു മാസ്റ്റര്‍, കെ. മുഹമ്മദ് ഹനീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Courtesy:Madhyamam/20-01-2011

S.I.O COLUMN JAN-15-31, 2011

SOLIDARITY COLUMN

Sunday, January 16, 2011

Obit_Aniyath Pathu

പാത്തു
കാഞ്ഞിരോട് സുബൈദാ മന്‍സിലില്‍ ആനിയത്ത് പാത്തു (95) നിര്യാതയായി.
മക്കള്‍: ആയിസു, അബ്ദുല്ലക്കുട്ടി (സിദ്ധാപുരം).
ജാമാതാവ്: പുതുക്കുടി മായിന്‍ (സിദ്ധാപുരം).
15-01-2011

Saturday, January 15, 2011

Pain and Palliative Chakkarakal

ഇന്ന് ചക്കരക്കല്ലില്‍ ഉദ്ഘാടനം ചെയ്യുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍.
ചക്കരക്കല്ലില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍
ഉദ്ഘാടനം ഇന്ന്

ചക്കരക്കല്ല്: ദീര്‍ഘകാലം മാറാരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ചക്കരക്കല്ലില്‍ സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്റര്‍ ശനിയാഴ്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രോഗംമൂലം ജീവിതം നരകതുല്യമായവര്‍ക്കും വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകറ്റപ്പെട്ടവര്‍ക്കും പുനരധിവാസവും സംരക്ഷണവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പാലിയേറ്റിവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാവുന്നത്.
ട്രസ്റ്റിന്റെ കീഴില്‍ സമൂഹത്തിലെ മനുഷ്യസ്നേഹികളുടെ പരിചരണത്തിന് മൂന്നുവര്‍ഷമായി നടന്നുവരുന്ന സാന്ത്വന പരിചരണത്തിന് ആസ്ഥാനമായാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലയില്‍ 21 പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയ്നിങ് ലഭിച്ച 31 ഡോക്ടര്‍മാരും 200ലധികം വളണ്ടിയര്‍മാരും ഈ രംഗത്ത് നിസ്വാര്‍ഥസേവനമനുഷ്ഠിക്കുന്നു. ഇതിന്റെ ഭാഗമായി സന്ദേശപ്രചാരണം, ബാനര്‍, സ്റ്റിക്കര്‍ പ്രദര്‍ശനം, കുടുംബസംഗമങ്ങള്‍ എന്നിവയും നടക്കുന്നു. അവശരായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കലാണ് ഈ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായത്. ജില്ലയില്‍ 22ാമത്തെ സെന്ററാണ് ചക്കരക്കല്ലില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. പാലിയേറ്റിവ് പരിചരണം ട്രെയ്നിങ് ലഭിച്ച ഡോ. കെ.പി. അബ്ദുല്‍ ഗഫൂറിനാണ് പ്രധാന ചുമതല. ആഴ്ചയിലൊരിക്കല്‍ സൌജന്യ പരിശോധന, ആവശ്യമെങ്കില്‍ കിടത്തിച്ചികിത്സ, സൌജന്യ മരുന്നുവിതരണം, മറ്റു പരിചരണങ്ങള്‍ എന്നിവ സെന്ററില്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സൌജന്യ മരുന്നു വിതരണം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ബോധവത്കരണ സെമിനാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് നിര്‍വഹിക്കും. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍ അധ്യക്ഷത വഹിക്കും. പാലിയേറ്റിവ് കെയര്‍ ജില്ലാ സെക്രട്ടറി പി. നാരായണന്‍ സംബന്ധിക്കും.
സാന്ത്വന പരിചരണത്തിന്റെ സന്ദേശം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികളായ ഇ. അബ്ദുല്‍ സലാം, എം.കെ. നസീര്‍, കെ.കെ. ഫിറോസ്, നെസ്റ്റ് രവീന്ദ്രന്‍, എന്‍.സി. ജാഫര്‍ എന്നിവര്‍ പറഞ്ഞു.
Courtesy:Madhyamam/15-01-2011

SIO KANNUR AREA

Wednesday, January 12, 2011

JIH MATTANNUR

ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു.

ജമാഅത്തെ ഇസ്ലാമി മേഖലാ
സമ്മേളനങ്ങള്‍ക്ക് തുടക്കം

മട്ടന്നൂര്‍: വര്‍ത്തമാന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വിശദീകരിക്കുന്നതിന് മതം, രാഷ്ട്രം, രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കാഞ്ഞിരോട്, ഇരിട്ടി മേഖലാ സമ്മേളനം മട്ടന്നൂരില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു.
മനുഷ്യന് അനീതിയില്‍നിന്ന് മോചനം ലഭിക്കാന്‍ പുതിയ ലോകം ഉണ്ടാവേണ്ടതുണ്ടെന്നും മനുഷ്യജീവിതത്തിന്റെ സമഗ്ര മേഖലകളിലും ഇടപെടേണ്ടത് ദൈവിക വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പൌരബോധമില്ലാതെ പോയതിനാലാണ് രാജ്യം അഴിമതിയുടെ കൈകളിലമര്‍ന്നത്. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ദുരന്തമായത് ആരിലൂടെയാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവരുമ്പോള്‍ മതമൌലികവാദികളെന്നും തീവ്രവാദികളെന്നുംപറഞ്ഞ് ചിലര്‍ എതിര്‍ക്കുകയാണ്. പ്രസ്ഥാനം ഇസ്ലാമിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നത് സകലര്‍ക്കും സമത്വം ആഗ്രഹിച്ചാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന മാനവിക മൂല്യങ്ങളുടെ ഇസ്ലാമിക രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും സകലരെയും ഒരുപോലെ കാണുന്ന ജമാഅത്തിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം പ്രഭാഷണം നടത്തി.
അബ്ദുസലാം മാസ്റ്റര്‍ സ്വാഗതവും പി.സി. മുനീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എ. ഗഫൂര്‍ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.
Madhyamam-12-01-2011

Tuesday, January 11, 2011

JIH KANNUR


ജമാഅത്തെ ഇസ്ലാമി മേഖല പൊതു സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍ : വര്‍ത്തമാന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ജമാഅത്തെ ഇസ്്ലാമി നിലപാടുകള്‍ വിശദീകരിക്കുന്നതിന് മേഖലാ പൊതുസമ്മേളനങ്ങള്‍ നടത്തുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് മട്ടന്നൂര്‍, 19ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍, 22ന് തലശേãരി ബസ് സ്റ്റാന്‍ഡ് പരിസരം, ഫെബ്രുവരി ആറിന് പഴയങ്ങാടി എന്നിവിടങ്ങളിലാണ് പരിപാടി.
ജമാഅത്തെ ഇസ്്ലാമി സംസ്ഥാന നേതാക്കളായ ശൈഖ് മുഹമ്മദ് കാരകുന്ന്, യൂസഫ് ഉമരി, പി.പി. അബ്ദുറഹ്മാന്‍, പി.വി. റഹ്മാബി, സോളിഡാരിറ്റി നേതാക്കളായ മുജീബുറഹ്മാന്‍, ഡോ. കെ. നജീബ്, ടി.പി. ശമീം, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.

M.S.F. Kannur


ഫൈസല്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്
റിയാസ് ജന. സെക്രട്ടറി
കണ്ണൂര്‍: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ഫൈസല്‍ ചെറുകുന്നോന്‍ (പ്രസി), നൌഷാദ് അണിയാരം, ഫായിസ് കവ്വായി, അബ്ദുറഹ്മാന്‍ പെരുവണ (വൈ. പ്രസി), റിയാസ് മുണ്ടേരി (ജന. സെക്ര), ഷാക്കിര്‍ കാടാച്ചിറ, എസ്.എല്‍.പി. ഷമ്മാസ്, പി.സി. റംസി (സെക്ര), സൈഫുദ്ദീന്‍ നാറാത്ത് (ട്രഷ). യോഗത്തില്‍ സി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി.വി. ഖാസിം ഉദ്ഘാടനം ചെയ്തു. അന്‍സാരി തില്ലങ്കേരി, മഹ്മൂദ് അള്ളാംകുളം, നൌഫല്‍ മെരുവമ്പായി എന്നിവര്‍ സംസാരിച്ചു. എ.പി. മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാമ്പസ് വിഭാഗം കണ്‍വീനറായി എം.പി. യഹ്യയെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി.കെ. സുഹൈലിനെയും കലാവിഭാഗം കണ്‍വീനറായി ഷുഹൈബ് കൊതേരിയെയും തെരഞ്ഞെടുത്തു.

S.I.O. Kannur

കെ. മഹ്റൂഫ് എസ്.ഐ.ഒ ജില്ലാ
പ്രസിഡന്റ്, എ. റാഷിദ് സെക്രട്ടറി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ പ്രസിഡന്റായി കെ. മഹ്റൂഫിനെയും സെക്രട്ടറിയായി എ. റാഷിദിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റിവിന്‍ജാസ് (ക്യാമ്പസ് സെക്ര.), മുഹമ്മദ് ഫൈസല്‍, യൂനുസ് സലീം (ജോ. സെക്ര.), സമിതിയംഗങ്ങളായി ഫലാഹ്, വി.സി. ഫഹദ് (ചൊക്ലി), ജവാദ്, ശംസീര്‍ (തലശേãരി), അബ്ദുല്‍ റഊഫ് (ഇരിട്ടി), സഫീര്‍ കലാം (കാഞ്ഞിരോട്), നഈം (കണ്ണൂര്‍), എം.വി. ഹുദൈഫ് (വളപട്ടണം), പി.എം. അബ്ദുല്ല (മാടായി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഹാരിസ് കോഴിക്കോട് നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, എസ്.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റ് എം.ബി.എം ഫൈസല്‍, യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു.

Monday, January 10, 2011

JIH MATTANNUR

JIH KANNUR

JIH VARAM

Sunday, January 9, 2011

Jamaat E Islami Munderi

കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സി.കെ. മുനവ്വിര്‍ സംസാരിക്കുന്നു
കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ പി.സി. മുനീര്‍ സംസാരിക്കുന്നു

ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി മുണ്ടേരി ഹല്‍ഖയുടെ നേതൃത്വത്തില്‍ കാനച്ചേരി ചാപ്പയില്‍ പൊതുയോഗം നടന്നു. പി.സി. മുനീര്‍, സി.കെ. മുനവ്വിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹല്‍ഖാ നാസിം പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. ഖാലിദ് സ്വാഗതവും കെ. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.
02-01-2011

Saturday, January 8, 2011

Haroon Sahib

നന്‍മയുടെ പാസ്സ് വേഡ്
വീണുകിട്ടിയ അനുഗ്രഹമാണ് തനിക്ക് സേവന ജീവിതമെന്ന് ഹാറൂന്‍ വിശ്വസിക്കുന്നു. അതിന് നന്ദിപറയുന്നത് മടിത്തട്ടില്‍ എപ്പോഴും കൂട്ടിനുള്ള ലാപ്ടോപ്പിനോടാണ്. പിന്നെ സര്‍വശക്തനോടും.
സ്വന്തം വേദനകള്‍ക്ക് അവധി നല്‍കിയ ഹാറൂണ്‍ കിടക്കയില്‍ തലയിണകള്‍ക്കുമേല്‍ ചാരിക്കിടന്ന് നെഞ്ചിനു മുകളിലായി ഉയര്‍ത്തിവെച്ച സ്റ്റാന്‍ഡിന്റെ സഹായത്തോടെ ലാപ്ടോപ്പിലൂടെ വേദനിക്കുന്ന സഹജീവികളുടെ കഥകള്‍ സൈബര്‍ ലോകത്ത് വിഹരിക്കുന്നവരെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. സമാന മനസ്കരെ കണ്ടെത്തി സഹായ യത്നങ്ങള്‍ നടത്തുന്നു. ഇതൊരു ജീവിത ദൌത്യമാണ് ഇദ്ദേഹത്തിന്.
നല്ലെട്ട് തകര്‍ന്ന് നാലുവര്‍ഷത്തോളമായി കിടപ്പിലാണ് കണ്ണൂര്‍ താണ കൊടപ്പറമ്പ് 'സഹറി'ലെ പി. ഹാറൂന്‍. പരസഹായം കൂടാതെ ചരിഞ്ഞുകിടക്കാന്‍ പോലും കഴിയില്ല. വീല്‍ചെയറിന്റെ തുണയോടെ മാത്രം സഞ്ചാരം.
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും അപാര സാധ്യതകളെ വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന് പരീക്ഷിച്ച് വിജയം വരിച്ചതിന്റെ ആഹ്ലാദം ആ മുഖത്തു വായിച്ചെടുക്കാം.
www.haroonp.blogspot.com എന്ന ബ്ലോഗില്‍ പരതിയാല്‍ മനുഷ്യപ്പറ്റിന്റെ ഉറവ വറ്റാത്ത മനസ്സുകളുടെ സ്പര്‍ശം അറിയാം. വര്‍ഷങ്ങളായി വേദനയില്‍ ഉഴലുന്നവര്‍ അനുഭവിച്ചുതീര്‍ക്കുന്ന യാതനയുടെ ആഴം കാണാം.
ഒമാനിലെ സലാലയില്‍ ബിസിനസ് നടത്തുകയായിരുന്നു ഹാറൂന്‍. 2006 ഫെബ്രുവരിയില്‍ നാട്ടില്‍ വന്നപ്പോള്‍ വീടിന്റെ മട്ടുപ്പാവില്‍ വളരുന്ന മുന്തിരിവള്ളികളെ പരിചരിക്കാന്‍ കയറിയതായിരുന്നു. ടെറസില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ കാലൊന്ന് വഴുതിയതേ ഓര്‍മയുള്ളൂ. താഴെ വീണപ്പോള്‍തന്നെ നട്ടെല്ല് തകര്‍ന്നു. അരക്ക് താഴെ ശരീരത്തിന്റെ ചലനമറ്റു. മംഗലാപുരത്തും വെല്ലൂരിലും മറ്റും ചികിത്സാപരീക്ഷണത്തിന്റെ നാളുകളായിരുന്നു പിന്നീട്. ഫലം കിട്ടിയില്ല.
മനസ്സ് തളരാതിരിക്കാന്‍ വായനയാണ് സഹായിച്ചത്. ഒരു പാട് പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. പുസ്തകങ്ങള്‍ എത്തിക്കാന്‍ സുഹൃത്തുകളും സഹായിച്ചു.
ഒരു വര്‍ഷം മുമ്പാണ് മൂത്തമകന്‍ എന്‍ജിനീയറായ അര്‍ഷാദ് ലാപ്ടോപ് കൊണ്ടുവന്നുകൊടുത്തത്. മകന്റെ സഹായത്തോടെ തന്നെ ഇ.മെയില്‍ വിലാസവും ബ്ലോഗും ഉണ്ടാക്കി. 'ഒരു നുറുങ്ങ്' എന്ന പേരിലുള്ള ബ്ലോഗില്‍ നട്ടെല്ലിനു ശേഷിയില്ലാതെ ദുരിതക്കിടക്കയില്‍ കഴിയുന്ന നിരവധിയാളുകളുടെ ജീവിതാവസ്ഥകള്‍ എഴുതി.
ജീവിക്കാന്‍ കൊതിയോടെ എന്ന തലക്കെട്ടില്‍ കോട്യം കിടങ്ങൂരില്‍ രാജേഷിന്റെ കഥയാണ് ആദ്യം ബ്ലോഗില്‍ എഴുതിയത്. ജന്മനാ ശരീരം തളര്‍ന്ന് അവശതയിലായിരുന്ന രാജേഷ് ആത്മഹത്യ ശ്രമം നടത്തിയ ദിവസമാണ് ഹാറൂന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുന്നത്. പാലിയേറ്റിവ് വളണ്ടിയര്‍ മുഖേന ലഭിച്ചതായിരുന്നു ഫോണ്‍നമ്പര്‍. രാജേഷിനെക്കുറിച്ച് ഹാറൂന്‍ ബ്ലോഗില്‍ എഴുതിയതിന് ധാരാളം പ്രതികരണങ്ങള്‍ ഉണ്ടായി. വിദേശത്തുനിന്നുപോലും നിരവധിപേര്‍ രാജേഷിന്റെ അക്കൌണ്ടിലേക്ക് സഹായം അയച്ചുകൊടുത്തു. ജീവിതം പങ്കുവെക്കാന്‍ ഒരു കൂട്ടുകാരിയെത്തി. സഹായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിലെ ശരീഫിന്റെ സഹകരണവും ഉണ്ടായി.

കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ സുരേന്ദ്രനെക്കുറിച്ചാണ് ഹാറൂന്‍ ഒടുവില്‍ ബ്ലോഗിലെഴുതിയിട്ടുള്ളത്. സ്പൈനല്‍ മസ്കുലര്‍ അസ്ട്രോഫി ബാധിച്ച് കിടപ്പിലായ സുരേന്ദ്രന്‍ ബോള്‍പെന്‍ റീഫില്ലറുകള്‍ ഉപയോഗിച്ച് വരക്കുന്ന ചത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബ്ലോഗ് രചന നിരവധി സുമനസ്സുകളുടെ കണ്ണു തുറപ്പിച്ചു.
സൈബര്‍ കൂട്ടായ്മയിലൂടെ സൃഷ്ടിച്ചെടുത്ത സൌഹൃദ വ്യൂഹത്തിന്റെ സഹായത്തോടെ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ 40 പേര്‍ക്ക് പ്രതിമാസം ചെറിയൊരു തുക ജീവിത ചെലവിനായി എത്തിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കുപുറമെ ന്യൂസ്ലന്‍ഡ്, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ള മലയാളികളൊക്കെ സഹായം എത്തിക്കുന്നുണ്ട്. ഈയിടെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ ഒരാള്‍ ഹാറൂനിനെ അന്വേഷിച്ചെത്തി സഹായ സന്നദ്ധത അറിയിച്ചു.
നിരവധി അശരണരായ രോഗികള്‍ക്ക് വീട് നിര്‍മിക്കാനും സഹായമെത്തിച്ചു. കേരളത്തില്‍ എവിയെങ്കിലും നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവരുണ്ടെങ്കില്‍ ഹാറൂനിന് വിവരം ലഭിക്കും. ബ്ലോഗ് സൌഹൃദത്തിന്റെ ഫലമാണിത്. കഴിയാവുന്നത്രയാളുകളെ നേരിട്ട് കാറില്‍പോയി കണ്ട് വിവരം ശേഖരിക്കും. അല്ലാത്തതിന് സുഹൃത്തുക്കളെ ആശ്രയിക്കും. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മാത്രം നട്ടെല്ല് തകര്‍ന്ന് കഴിയുന്ന 200 പേരുണ്ടെന്നാണ് കണക്ക്. ഹാറൂനിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് നടത്തിയ കണക്കെടുപ്പില്‍ കിട്ടിയ വിവരമാണിത്. പക്ഷേ, ഇവര്‍ക്ക് സഹായ പദ്ധതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ എന്തുകൊണ്ടോ ലക്ഷ്യത്തിലെത്തിയില്ല.
കോഴിക്കോട്ടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നട്ടെല്ല് തകര്‍ന്ന് രോഗികളെത്തിയാല്‍ ഡോക്ടര്‍മാര്‍ പലരും ഹാറൂനിനെ വിളിക്കും. തകര്‍ന്ന നട്ടെല്ല് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും രോഗിക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ ഹാറൂനിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍ക്കറിയാം. വേദനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനുള്ള സന്നദ്ധ സംഘടനകളുടെ ബോധവത്കരണ പരിപാടികളില്‍ ഹാറൂനിന്റെ ശബ്ദം ജീവിതം തകര്‍ന്നുവെന്ന് കരുതിയ പലര്‍ക്കും പ്രത്യാശ പകരുന്നു.
'വീഴ്ചയാണ് എന്നെ സേവന പാതയിലേക്ക് നയിച്ചത്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും അനുഭവം നിമിത്തമായി. അതുകൊണ്ടാണ് 'വീണുകിട്ടിയ' അനുഗ്രഹമാണ് എന്റെ ജീവിതമെന്ന് പറയുന്നത്' ബോധവത്കരണ പരിപാടികളില്‍ ഹാറൂന്‍ ഇങ്ങനെയാണ് തന്റെ അവസ്ഥയെ വിശദീകരിക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിന്റെ സഹായം കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതാണ് മന്ത്രിമാര്‍ക്കു മുന്നില്‍ പരാതികള്‍ ബോധ്യപ്പെടുത്തിയ ഹാറൂനിന്റെ അനുഭവം.
അതുകൊണ്ടാണ് സമാന്തരമായി ചെറിയ രീതിയിലുള്ള സഹായ പ്രവര്‍ത്തനം നടത്തുന്നത്. ഇത് എത്രകാലം തുടരാന്‍ കഴിയുമെന്നറിയില്ല. പ്രാദേശികമായ സഹകരണം ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ കുറേ ചെയ്യാന്‍ കഴിയും. പക്ഷേ സ്വന്തം അയല്‍ക്കാരെക്കുറിച്ചു പോലും നമ്മളാരും ആന്വേഷിക്കാറില്ലല്ലോ! അദ്ദേഹം പരിതപിക്കുന്നു.
ഭാര്യ സറീനയും പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളയാളാണ്. ഏഴുമക്കളുണ്ട്. മൂത്തമകന്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ വിദ്യാര്‍ഥികളാണ്.
ഹാറൂനിന്റെ ഇ.മെയില്‍ വിലാസം
haroonpulsarakath@gmail.com
ബ്ലോഗ്: www.haroonp.blogspot.com

Courtesy:Madhyamam Click_06-01-2011/വേണു കള്ളാര്‍/venu.kallar@gmail.com